ಅಜ್ಞಾನಿಯ ದಿನಚರಿ

ಅಳಿಯುತ್ತಿರುವ ಎದೆಯ ಅಕ್ಷರಗಳಿಗೊಂದು ಆಲ್ಬಮ್

Friday, May 2, 2014

ಒಂದು ಅನುವಾದಿತ ಕವಿತೆ

കര്‍ണ്ണാടകയില്‍ നിന്ന് യുവ എഴുത്തുകാരന്‍ ശ്രീ കാജൂരു സതീഷ്, കവിതകളോടുള്ള മമത കൊണ്ടാവാം, വീണ്ടും എന്റെ ഒരു കവിത കന്നഡയിലേക്ക് പരിഭാഷപ്പെടുത്തി അയച്ചുതന്നിരിക്കുന്നു. 'കാത്തുശിക്ഷിക്കണേ' എന്ന എന്റെ രണ്ടാമത്തെ സമാഹാരത്തിലെ 'ചിക് പുക് ചിക് പുക് റെയിലേ' എന്ന കവിതയാണ് കാജൂരു എനിക്കറിയാത്ത കന്നഡയുടെ അജ്ഞാതസൗന്ദര്യത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. നേരത്തേ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വന്ന എന്റെ മല്ലു ഗേള്‍ ഹോട്ട് മൊബൈല്‍ കോള്‍ കന്നഡയിലേക്ക് പരിഭാഷപ്പെടുത്താനുള്ള സ്‌നേഹം കാജൂരു കാണിച്ചിരുന്നു. ഇപ്പോള്‍ ഈ കവിതയും. കന്നഡ ലിപികളിലും കന്നഡ തന്നെ ഇംഗ്ലീഷില്‍ വായിക്കാവുന്ന വിധത്തിലും കജൂരു അയച്ചുതന്നത് കന്നഡ അറിയാത്ത എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും വേണ്ടി, വെറുതേ ഒരു ഭംഗിക്ക് ഇവിടെ അണിനിരത്തുന്നു. മറ്റൊരു ഭാഷയുടെ ചിത്രലിപികള്‍ ഇടയ്ക്ക് കാണുന്നതും കൂടിയാണല്ലോ ഭാഷാസൗമനസ്യം. ഒപ്പം തൊട്ടുതാഴെ, ഈ കവിതയുടെ മലയാളവും ചേര്‍ക്കുന്നു. ചിക് പുക് ചിക് പുക് റെയിലേ…..

*ಚುಕ್ಕುಪುಕ್ಕು ಚುಕ್ಕುಪುಕ್ಕು ರೈಲುಬಂಡಿ..*
---------------------------

ರಾತ್ರಿಯಿಡೀ
ರೈಲಿನಲ್ಲಿ
ನಿದ್ದೆಗೆಟ್ಟು ಹಾಡುವ
ಈ ಪಕ್ಷಿ ಯಾವುದು?

ಅದರ ಬಣ್ಣ ಕಪ್ಪು.
ಮುಂದೆ ಮುಂದೆ ಹೋದಂತೆಲ್ಲ
ಧೂಳು ಹಿಡಿವ ರೆಕ್ಕೆಗಳು.

ಮನೋರೋಗಿಯಂತೆ ಆ ಪಕ್ಷಿ.
ಎಲ್ಲ ಯಾತ್ರೆಗಳಲ್ಲೂ
ಹತ್ತಲಾಗದೆ ಇಳಿಯಲಾಗದೆ
ಎಂದೆಂದೂ ಒಳಗೇ ಸೇರಿಕೊಂಡಿದೆ.

ಅಪರಿಚಿತನ ಕೀರ್ತನೆಗಳಿಗೆ
ವಿಭ್ರಾಂತಿ ಬಾಧಿಸಿದರೆ
ಕೇಳಲು ಎಷ್ಟು ಮಜವಾಗಿರುತ್ತದೆ.
ತಾರಕ-ಮಂದ್ರ-ಸ್ಥಾಯಿಗಳಲ್ಲಿ
ನಿನ್ನ ಹಾಡಿನ ಆಲಾಪನೆಯನ್ನು
ಉಡಾಫೆಯಿಂದ ಗಮನಿಸುತ್ತಲೇ
ಎಷ್ಟೆಷ್ಟೋ ದೂರ ಕ್ರಮಿಸಿದೆವು-
ಮೊಬೈಲುಗಳನ್ನು ಹಿಡಿದುಕೊಂಡು.
ಕಾಫಿ,ಟೀ,ಭಾಷೆಗಳ ಕಲಸು ಮೇಲೋಗರ
ನಿನ್ನ ಸಾಂಕ್ರಾಮಿಕ ಗಾನವನ್ನು
ಅಪಹಾಸ್ಯ ಮಾಡಿದವು.

ರಾತ್ರಿ
ಕರುಣಾಮಯವಾದ ವೇಗದೋಟದಲ್ಲಿ
ಅವರವರ ಬೋಗಿಗಳಲ್ಲಿ
ಸರಪಳಿ ಎಳೆಯುವುದನ್ನೇ ಕಾಯುತ್ತಾ
ನಿದ್ದೆಗಾಗಿ ಕಾಯುತ್ತಾ ಮಲಗಿರುವಾಗ
ಇದ್ದಕ್ಕಿದ್ದಂತೆ ನಿನ್ನ ನಿದ್ರಾಲಾಪಗಳೆಲ್ಲ
ಜೋಗುಳವಾಗುವುದೂ
ಹೆರಳಿಗೆ ಮುಡಿದ ಹೂಮಾಲೆಯ ಕಟ್ಟು ಬಿಚ್ಚುವುದೂ
ಹೂವಿನ ಹಾಸಿಗೆ ಬಿರಿಯುವುದನ್ನೆಲ್ಲ ನೆನೆದು
ನಾವು ರಸಿಕರಾದೆವು.

ರೈಲಿನಲ್ಲಿ
ರಾತ್ರಿಯಿಡೀ ನಿದ್ದೆಗೆಟ್ಟು ಹಾಡುವ ಆ ಪಕ್ಷಿ
ಹಗಲುಗಳಲ್ಲಿ ನಾವು ಪಾಲಿಸದೇ ಬಿಟ್ಟ
ಮಾತುಗಳಾಗಿರಬಹುದು.
ಬೈದು,ನಿಂದಿಸಿ
ನಾವು ಅವಮಾನಗೊಳಿಸಿದ
ಭಾಷೆಯಾಗಿರಬಹುದು.
ತೊಲಗಾಚೆ ಎಂದು ಹೊರಗಟ್ಟಿದ
ನಲ್ವತ್ತೊಂಬತ್ತು ಅಕ್ಷರಗಳಾಗಿರಬಹುದು.

*
ಮಲಯಾಳಂ ಮೂಲ- ಎಂ. ಎಸ್. ಬನೇಶ್

ಕನ್ನಡಕ್ಕೆ- ಕಾಜೂರು ಸತೀಶ್.

കവിത
എംഎസ് ബനേഷ്

ചിക് പുക് ചിക് പുക് റെയിലേ

തീവണ്ടിയില്‍
രാത്രി മുഴുവന്‍
ഉറക്കമിളച്ചിരുന്നു പാടുന്ന
ആ പക്ഷി ആരാണ്?

അതിന്റെ നിറം കറുപ്പാണ്.
യാത്ര പോലെ പൊടിപുരണ്ടത്
അതിന്റെ ചിറകുകള്‍.

മനോരോഗിയെപ്പോലെയാകാം
ആ പക്ഷി.
എല്ലാ യാത്രകളിലും
ഇറങ്ങാനോ കയറാനോ ഇല്ലാതെ
എപ്പോഴും അകമേതന്നെയായി
അതുണ്ട്.

ആരാന്റെ കീര്‍ത്തനങ്ങള്‍ക്ക്
ഭ്രാന്തുപിടിച്ചാല്‍
കേട്ടിരിക്കാന്‍ എന്തുരസം
എന്നതുപോലെ
ഉച്ചനീചസ്ഥായികളിലെ
നിന്റെ ഗാനാലാപനത്തെ
അശ്രദ്ധയോടെ ശ്രദ്ധിച്ച്
ഞങ്ങള്‍ മൊബൈലുകള്‍ കൊണ്ട്
ദൂരങ്ങള്‍ താണ്ടി.
ചായ, കാപ്പി, ഭാഷാധിനിവേശങ്ങള്‍
നിന്റെ സാംക്രമികഗീതത്തെ
പുച്ഛിച്ചുതള്ളി. രാത്രി,
സുരതസ്ഥായിയായ
വേഗച്ചലനത്തില്‍
അവനവന്റെ ഉപഗ്രഹങ്ങളില്‍
ചങ്ങല വലിയുന്നതും കാത്ത്
ഉറക്കം കൊതിച്ചുകിടക്കേ,
പൊടുന്നനെ,
നിന്റെ ഉരുക്കീണം താരാട്ടായി മാറുന്നതും
പുഷ്പമെത്ത വിരിയുന്നതും
ഞങ്ങള്‍ രസിച്ചറിഞ്ഞു.

തീവണ്ടിയില്‍
രാത്രി മുഴുവന്‍
ഉറക്കമുണര്‍ന്നിരുന്നു പാടുന്ന
ആ പക്ഷി,
പകലുകളില്‍
നാം പാലിക്കാതെ വിട്ട വാക്കുകളാവാം.
ശകാരിച്ചും ഭര്‍ത്സിച്ചും
നാം മാനം കെടുത്തിയ ഭാഷയാവാം.
കടന്നുപോ പുറത്തെന്ന്
നാം ഇറക്കിവിട്ട
അമ്പത്തൊന്നക്ഷരങ്ങളാവാം.
*


No comments:

Post a Comment